ഭ്രാന്തചിത്തയായ് മുടിയഴിച്ചു മുഖം കറുപ്പിച്ചു
ഉച്ചണ്ഡഭേരി മുഴക്കിവരുന്നവൾ
ആകാശക്കോട്ടതന്നതിരുകൾ ഭേദിച്ചു
ആർത്തലച്ചൊഴുകി വരുന്നവൾ
പ്രതികാരത്തിൻ വാളുകളുയർത്തി
ചീറിപ്പായുന്നിതാ മിന്നൽപ്പിണറുകൾ
ആരെയും കൂസാതെയാസുരതാളത്തിൽ
ഭീഷണനടനം ചെയ്തുവരുന്നവൾ
പ്രകൃതിയൊ ശ്യാമവിമൂകഭാവയായ്
മിഴികളിൽ പ്രാർത്ഥനാമന്ത്രവുമായ്
ശാഖിയാം കൂപ്പുകൈകളുയർത്തി
വൃക്ഷങ്ങളുമാടിയുലഞ്ഞു ഭീതി പൂണ്ടു നിൽപ്പൂ
തെന്നലൊ ഭാവഭേദം കൈക്കൊണ്ടു
ആഞ്ഞടിക്കുന്നു വാതായനങ്ങളിൽ
കുത്തിയൊലിച്ചൊഴുകി വരുന്നിതാ
നെടുവീർപ്പിയലും മണ്ണിന്നടരുകളും
എറിയുന്നിവൾ ജാലകങ്ങളിൽ ചരൽക്കല്ലുകൾ
പിഴുതെറിയുന്നു മാമരങ്ങളേയും
കൂർത്തുമൂർത്ത തണുത്ത സൂചികളായി
ആഴ്‌ന്നിറങ്ങുന്നു മണ്ണിൻ നാഭിയിലേക്കായ്
മനസ്സിൻ മഹാകാശത്തെ വെള്ളിനൂലുകളൊ
ചിതറിത്തെറിച്ചു മറഞ്ഞുപോയി
അറിയാതെയുള്ളിൽ നുരയിട്ടതെന്തേ
സ്മരണകൾ കുടിയിരിക്കുമാ സ്വപ്നഭൂവൊ
എല്ലാം കടപുഴക്കിയെറിഞ്ഞു കലി പൂണ്ടു
വരുന്നിതായിവൾ ക്രോധാകുലയായി
പെയ്തിറക്കിവെക്കുന്നുയെല്ലാ നോവുകളെയും
അമ്മ തൻ മടിത്തട്ടിലേക്കായന്ത്യത്തിൽ
പിന്നെയൊ, മടങ്ങുന്നു ഒഴിഞ്ഞ കൂടുപോലതി-
ശാന്തയായ്, ഈറൻ മുടിയും വിതിർത്തുകൊണ്ടവൾ......
ഉച്ചണ്ഡഭേരി മുഴക്കിവരുന്നവൾ
ആകാശക്കോട്ടതന്നതിരുകൾ ഭേദിച്ചു
ആർത്തലച്ചൊഴുകി വരുന്നവൾ
പ്രതികാരത്തിൻ വാളുകളുയർത്തി
ചീറിപ്പായുന്നിതാ മിന്നൽപ്പിണറുകൾ
ആരെയും കൂസാതെയാസുരതാളത്തിൽ
ഭീഷണനടനം ചെയ്തുവരുന്നവൾ
പ്രകൃതിയൊ ശ്യാമവിമൂകഭാവയായ്
മിഴികളിൽ പ്രാർത്ഥനാമന്ത്രവുമായ്
ശാഖിയാം കൂപ്പുകൈകളുയർത്തി
വൃക്ഷങ്ങളുമാടിയുലഞ്ഞു ഭീതി പൂണ്ടു നിൽപ്പൂ
തെന്നലൊ ഭാവഭേദം കൈക്കൊണ്ടു
ആഞ്ഞടിക്കുന്നു വാതായനങ്ങളിൽ
കുത്തിയൊലിച്ചൊഴുകി വരുന്നിതാ
നെടുവീർപ്പിയലും മണ്ണിന്നടരുകളും
എറിയുന്നിവൾ ജാലകങ്ങളിൽ ചരൽക്കല്ലുകൾ
പിഴുതെറിയുന്നു മാമരങ്ങളേയും
കൂർത്തുമൂർത്ത തണുത്ത സൂചികളായി
ആഴ്‌ന്നിറങ്ങുന്നു മണ്ണിൻ നാഭിയിലേക്കായ്
മനസ്സിൻ മഹാകാശത്തെ വെള്ളിനൂലുകളൊ
ചിതറിത്തെറിച്ചു മറഞ്ഞുപോയി
അറിയാതെയുള്ളിൽ നുരയിട്ടതെന്തേ
സ്മരണകൾ കുടിയിരിക്കുമാ സ്വപ്നഭൂവൊ
എല്ലാം കടപുഴക്കിയെറിഞ്ഞു കലി പൂണ്ടു
വരുന്നിതായിവൾ ക്രോധാകുലയായി
പെയ്തിറക്കിവെക്കുന്നുയെല്ലാ നോവുകളെയും
അമ്മ തൻ മടിത്തട്ടിലേക്കായന്ത്യത്തിൽ
പിന്നെയൊ, മടങ്ങുന്നു ഒഴിഞ്ഞ കൂടുപോലതി-
ശാന്തയായ്, ഈറൻ മുടിയും വിതിർത്തുകൊണ്ടവൾ......
No comments:
Post a Comment